ദിലീപിന് നാളെ നിർണായകം; ഉറ്റുനോക്കി മലയാള സിനിമാ ലോകം

സമാനതകളില്ലാത്തൊരു സംഭവമായിരുന്നു അത്. 2017 ഫെബ്രുവരി 17 ന് വൈകുന്നേരം ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍വച്ച് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായിക നടി മാനഭംഗത്തിന് ഇരയായെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട ദിവസമായിരുന്നു അത്.

തൃശ്ശൂരില്‍ നിന്നും ഒരു സിനിമയുടെ ഡബ്ബിംഗിനായി കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. ദേശീയ പാതയില്‍ അത്താണിയില്‍വച്ച് താരത്തിന്റെ കാറിന് പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുന്നു. കാര്‍ ഡ്രൈവര്‍ വണ്ടി സൈഡാക്കുന്നു. അപ്രതീക്ഷിതമെന്നോണം മറ്റൊരു മിനിവാന്‍ അവിടെ വന്നു നില്‍ക്കുന്നു. മണികണ്ഠന്‍ എന്നയാള്‍ കാറിനടുത്തേക്ക് വരികയും കാറില്‍ നിന്നും സിനിമയിലെ സാങ്കേതിക മേഖലയിലും മറ്റുമായി പ്രവര്‍ത്തിക്കുന്നവരായിരുന്നു ആ വാനില്‍.

അപകടത്തില്‍ പെട്ട കാറില്‍ യാത്ര തുടരാന്‍ പറ്റില്ലെന്ന് ഡ്രൈവര്‍ മാര്‍ട്ടിന്‍ പറയുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്ന നടിയോട് വാനില്‍ കയറാന്‍ ഡ്രൈവര്‍ നിര്‍ദേശിക്കുന്നു. ആ വാഹനത്തില്‍ മുഖപരിചയമുള്ളവരാണ്. നടുറോഡില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്ന അതിജീവിതയായ നടി രണ്ടാമതൊന്നും ആലോചിക്കാതെ വാനില്‍ കയറുന്നു. ഈ വണ്ടിയില്‍ വച്ച് പിന്നീട് നടന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനമായിരുന്നു. കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ ഒരാള്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങള്‍ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നു.

നടിയുടെ കാറില്‍ മറ്റൊരു വാഹനം കൊണ്ട് ഇടിപ്പിച്ചതും, മറ്റൊരു വാനില്‍ കയറ്റിവിട്ടതും, ദേഹോപദ്രവം ഏല്‍പ്പിച്ചതുമെല്ലാം ആരുടേയോ നിര്‍ദേശ പ്രകാരമാണെന്ന് പിന്നീട് നടിക്ക് ബോധ്യമാവുന്നു. കാക്കനാട് പടങ്ങളിലൊന്നില്‍ നടിയെ ഇറക്കിവിട്ട സംഘം അതിസാഹസികമായി രക്ഷപ്പെടുന്നു.