ഒസത്തിയൂർ ആദിവാസി നഗറിലെ ഈശ്വരൻ ആണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു.ബുധനാഴ്ച ഉച്ചക്കാണ് സംഭവം.

മക്കളായ രാജേഷ് , രഞ്ജിത്ത് എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജേഷിനെയും, രഞ്ജിത്തിനെയും അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെ
ഈശ്വരൻ്റെ കുടുംബ വീട്ടിന് മുന്നിൽ വച്ചായിരുന്നു കൊലപാതകം മർദനത്തിന് ശേഷം മൃതദേഹം വീടിനകത്ത് പായ വിരിച്ച് കിടത്തി വെള്ളമുണ്ട് കൊണ്ട് മൂടിയ ശേഷം ഇരുവരും വീട് പൂട്ടി ഓടിപ്പോകുകയായിരുന്നു. പൊലീസ് പരിശോധനയിൽ ഈശ്വരൻ്റെ കൈകളും, കാലും പൊട്ടിയ നിലയിലാണ്. 25 വർഷമായി ഈശ്വരൻ മാനസിക രോഗത്തിന് ചികിൽസയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഈശ്വരൻ്റെ മൃതദേഹം അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി