കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ 1,380 കോടിയാണ് കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചത്. ഈ വർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 10,020 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
Related Posts
‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി കേരളത്തിന് നിലനിൽക്കാൻ സാധിക്കുന്നതിൽ ഇഎംഎസിന് അതുല്യമായ പങ്കുണ്ട്’; മുഖ്യമന്ത്രി
ഇ എം എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത് എന്ന് മുഖ്യമന്ത്രി…
ബാലുശ്ശേരിയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം: പത്ത് പേര്‍ക്ക് പരുക്ക്
കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം. പത്ത് പേര്‍ക്ക് പരുക്കുണ്ട്. ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്. നടുറോട്ടില്‍ പരസ്യമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലും…
‘എഐ ക്യാമറ അഴിമതി മറയ്ക്കാൻ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു, സത്യപ്രതിജ്ഞാ ലംഘനത്തിന് ഗതാഗതമന്ത്രി രാജിവയ്ക്കണം’; വി.ഡി സതീശൻ
എ.ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചത് കൂടാതെ…