പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പിവി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. നിരവധി ചെറുകിട സംഘടനകളുടെ ആവശ്യമായിരുന്നു ഒരു മുന്നണി രൂപീകരിക്കുകയെന്നത്. അവരുടെ താത്പര്യപ്രകാരമാണ് ഒരു മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനമുണ്ടായത്. നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു.

ആദ്യം പാര്‍ട്ടി ചിഹ്നം അത് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദേഹം മുഖ്യമന്ത്രിയാകുമ്പോള്‍ കൈപൊന്തിക്കാനുള്ള ആളുകള്‍ക്ക് മാത്രമാകും കേരളത്തില്‍ സീറ്റ് ലഭിക്കുകയെന്ന് പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിഡി സതീശൻ ഇന്നെടുത്തുകൊണ്ടിരിക്കുന്ന നിലപാട് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന് അൻവർ പറഞ്ഞു.
എന്തുകൊണ്ട് വിഎസ് ജോയിയെ മാറ്റി. ജോയ് സതീശന്റെ ഗ്രൂപ്പിലല്ല. 2026ല്‍ വീണ്ടും സീറ്റിന് അവകാശവാദം ഉന്നയിക്കും. ജോയ് വിഡി സതീശന് വേണ്ടി കൈപൊക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു. താൻ ഉയർത്തിയ പിണറായിസം, മരുമോനിസം, കുടുംബാധിപത്യം എന്നിവ ജനങ്ങൾ കൃത്യമായി മനസിലാക്കുമെന്ന് അൻവർ പറയുന്നു. ഇപ്പോൾ തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുമെന്ന് അൻവർ വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും നേതൃത്വത്തിലാണെന്ന് അന്‍വര്‍ ആരോപിച്ചു.

നവകേരള സദസിന്റെ പേരില്‍ മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചുവെന്ന് പിവി അന്‍വര്‍ ആരോപിച്ചു. ഇതിന്റെ തെളിവുകള്‍ തന്റെ കൈയില്‍ ഉണ്ട്. താന്‍ വ്യക്തിഹത്യ നടത്താനല്ല തിരഞ്ഞെടുപ്പിലേക്കിറങ്ങുന്നതെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നാളെ നിലമ്പൂരില്‍ മറുപടി നല്‍കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തിയതല്ലെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടലാണ് കോണ്‍ഗ്രസിലെ അടുത്ത പണി. ഷാഫി എന്തിനാണ് കളവ് പറയുന്നത്. രാഹുലിനെ ഷാഫിയ്ക്ക് വെട്ടണം അതിനാണെന്ന് പിവി അന്‍വര്‍ ആരോപിച്ചു.