മുണ്ടക്കയത്ത് മകളെ കൊന്ന് അമ്മ കിണറ്റില്‍ ചാടി

കോട്ടയം മുണ്ടക്കയം കൂട്ടിക്കലില്‍ യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മകളെ കൊന്ന ശേഷം കിണറ്റില്‍ ചാടിയ കൂട്ടിക്കല്‍ കണ്ടത്തില്‍ ലെജീനയെ രക്ഷിച്ചു.

പുലര്‍ച്ചെയോട് കൂടിയാണ് സംഭവം. രാവിടെ 5 മണിക്ക് മുന്‍പ് നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടിയെ രാത്രിയോടെ കൊലപ്പെടുത്തിയെന്നും വിവരം.

13കാരിയായ ഷംനയെയാണ് ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ലെജീന കൊലപ്പെടുത്തിയത്. ലെജീനയ്ക്ക് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവ് ഷമീര്‍ വിദേശത്താണ്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ അമ്മയെ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹവും ഇതേ ആശുപത്രിയിലാണ്.