‘രാവിലെ തലചുറ്റലുണ്ടായിരുന്നു; കളിക്കാൻ കഴിയുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല’; തുടർച്ചയായ രണ്ടാം സെഞ്ചുറിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത്

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ കളിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്ന് ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. മത്സരത്തിൻ്റെ അന്ന് രാവിലെ കടുത്ത തലചുറ്റൽ ഉണ്ടായിരുന്നു എന്നും കളിക്കാൻ കഴിയുമോ എന്ന് താൻ പോലും സംശയിച്ചിരുന്നു എന്നും സ്മിത്ത് പറഞ്ഞു.64 പന്തുകളിൽ നിന്ന് 104 റൺസെടുത്ത സ്മിത്ത് ആണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയത്.

“ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. എനിക്ക് രാവിലെ കടുത്ത തലചുറ്റലുണ്ടായിരുന്നു. വലിയ ബുദ്ധിമുട്ടായിരുന്നു അത്. ടീം ഡോക്ടർ ലേ ​ഗോൾഡിങ് ആണ് ഈ പ്രശ്നത്തിനു പരിഹാരം കണ്ടത്. ചെവിയുടെ പ്രശ്നം മൂലമാണ് തലചുറ്റൽ ഉണ്ടായത്. 6 തവണ ഹെഡ് മൂവ്മെൻ്റുകൾ ചെയ്യിപ്പിച്ചാണ് എന്നെ ഡോക്ടർ സുഖപ്പെടുത്തിയത്.”- സ്മിത്ത് പറഞ്ഞു.