ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രിംകോടതിയിൽ

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ ഹർജി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയിലാണ് സർക്കാർ ഹർജി സമർപ്പിച്ചിട്ടുള്ളത്.

വസ്തുതാപരമായ കണക്ക് പരിഗണിക്കാതെയാണ് ഹൈക്കോടതി തീർത്ഥാരകരുടെ എണ്ണം വർധിപ്പിക്കണമെന്ന ഉത്തരവിട്ടതെന്ന് സർക്കാർ ഹർജിയിൽ ആരോപിക്കുന്നു.
മാത്രമല്ല, നിലവിൽ ശബരിമലയിൽ 250 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ദേവസ്വം ബോർഡ് ജീവനക്കാരും തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്. കൊവിഡ് പൂർണമായും നിർമാർജനം ചെയ്യാൻ കഴിയാത്ത സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് സർക്കാറിന്റെ വാദം.

 

തിങ്കൾ മുതൽ വെള്ളിവരെ 2000 പേരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേരെയും പ്രവേശിപ്പിക്കാമെന്ന ഉന്നതതല സമിതിയുടെ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.