പെരിന്തൽമണ്ണയിൽ കത്തി നശിച്ച കടയുടമയുടെ മകൾ കുത്തേറ്റ് മരിച്ചു

പെരിന്തൽമണ്ണയിൽ കത്തി നശിച്ച കടയുടമയുടെ മകൾ കുത്തേറ്റ് മരിച്ചു.ഏലംകുളം എളാട് ചെമ്മാട്ട് വീട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് മരിച്ചത്. സഹോദരി ദേവശ്രീയേയും കുത്തേറ്റ നിലയിൽ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. പെരിന്തൽമണ്ണ മുട്ടുങ്ങൽ സ്വദേശി പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷ് വിനോദ് (21) ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം.യുവതിയെയും സഹോദരിയെയും യുവാവ് വീട്ടിൽ കയറി അക്രമിച്ചതായാണ് വിവരം. രണ്ടുപേർ ഉണ്ടായിരുന്നതായും സംശയമുണ്ട്.കുത്തിയ യുവാവിനെ പെരിന്തൽമണ്ണയിൽ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു,
കുത്തേറ്റ ഇരുവരെയും മൗലാന ആശുപത്രിയിൽ

പ്രവേശിപ്പിച്ചെങ്കിലും ദൃശ്യ മരണപ്പെടുകയാണുണ്ടായത്. ബുധനാഴ്ച രാത്രി പെരിന്തൽമണ്ണയിൽ അഗ്നിക്കിരയായി സികെ ടോയ്സിന്റെ ഉടമയുടെ മകളാണ് കൊല്ലപ്പെട്ട ദൃശ്യ. ബാലൻ രാവിലെ പെരിന്തൽമണ്ണയിലേക്ക് പോയ സമയത്താണ് യുവാവ് വീട്ടിലെത്തി ആക്രമണം നടത്തിയത്.കൊല്ലപ്പെട്ട ദൃശ്യ എൽഎൽബി വിദ്യാർത്ഥിനിയാണ്.