കഴിഞ്ഞ ദിവസം നടന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് കോണ്‍ഗ്രസ് കൗണ്‍സിലറായ മനോജ് സ്റ്റീഫന്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ഇതോടെ 20ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പിന്നീടാണ് ലതയെ ഒഴിവാക്കി സാലിയെ പ്രഖ്യാപിച്ചത്.

ഒറ്റപ്പാലം നഗരസഭ മുന്‍വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും കൗണ്‍സിലറുമായിരുന്ന മനോജ് സ്റ്റീഫനാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കില്ലെന്ന് ഉറപ്പായതോടെയായിരുന്നു പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ തഴയുകയാണെന്നും പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ചിലര്‍ക്ക് മാത്രമാണ് ലഭിയ്ക്കുന്നതെന്നുമാണ്.

മനോജ് സ്റ്റീഫന്‍ ആരോപിച്ചിരുന്നത്. ഒറ്റപ്പാലം നഗര സഭയിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പദവിയും ബാങ്ക് പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു മനോജ് സ്റ്റീഫന്‍. ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണിയുടെ നേതൃത്വത്തില്‍ മനോജ് സിറ്റീഫനെ ഹാരാര്‍പ്പണം നടത്തി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

സിപിഎമ്മിന്റെ ഒറ്റപ്പാലം നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ മനോജ് സ്റ്റീഫന്റെ ഭാര്യ സാലി മനോജ് സ്ഥാനാത്ഥി പട്ടികയില്‍ ഇടം നേടി. 2015ല്‍ മനോജ് സ്റ്റീഫന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പാലപ്പുറം എന്‍എസ്എസ് കോളേജ് 20ാം വാര്‍ഡിലാണ് സാലി മനോജ് മത്സരിക്കുന്നത്.

സ്ത്രീ സംവരണ വാര്‍ഡായ ഇവിടെ ലത ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. പ്രചരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു സ്ഥാനാര്‍ത്ഥി മാറ്റം.